ബാക്ക്‌ടോര്‍



പിന്‍വാതിലിലൂടവന്‍ നുഴഞ്ഞുകേറി...
എത്ര കുണ്ടാമണ്ടികള്‍ കാട്ടിയെന്നൊ?!...
ഫയലായ ഫയലെല്ലാം കാര്‍ന്നുതിന്നു പിന്നെ
കമ്പ്യൂട്ടര്‍ മുഴുവനും നാശമാക്കി.

അന്വേഷണം ചെയ്ത മേക്കഫി-പോലീസി-
നവനിന്നും പിടികിട്ടാപുള്ളിയത്രെ..
പേരും രൂപവും മാറിവെരും ഇവന്‍
'ബാക്ക്‌ടോര്‍ ട്രോജന്‍' വന്‍ഭീകരന്‍

പിന്‍വാതില്‍ ചരിത്രം


മുന്നിലെക്കുട്ടിയെ തള്ളിമാറ്റി എന്‍റെ

എല്‍.കെ.ജി. അഡ്മിഷന്‍ നേടീടുവാന്‍

അച്ഛന്‍റെ മുന്നില്‍ മലര്‍ക്കെ തുറന്നതാ

പിന്‍വാതില്‍ പാളികളായിരുന്നു...


പത്താം തരത്തിലെ ഫസ്റ്റ് ക്ലാസ്സിന്നായി..

അച്ഛന്‍ മുടക്കിയ നോട്ടുകളും

എത്തേണ്ട കൈകളേ തേടിയണഞ്ഞതും

പിന്‍വാതില്‍ പഴിതിലൂടായിരുന്നു..


പിന്‍വാതിലില്‍ അച്ഛന്‍ ബുദ്ധിമുട്ടി

എന്നെ എഞ്ജിനീറാക്കുവാന്‍ പാടുപെട്ടു...

കാശേറെ പിന്നെയും ചിലവഴിച്ചു

നല്ല സര്‍ക്കാരുദ്യോഗം തരപ്പെടുത്തി..

ഉദ്വേഗമൊടെ ഞാന്‍ കണ്ടറിഞ്ഞു..

പിന്‍വാതില്‍ മറവിലെ കച്ചവടം...

മണമറിഞ്ഞും-മധുരിച്ചുമല്‍പാല്‍പം

ഞാനും അറിഞ്ഞാ തിരുമധുരം


പിന്‍വാതില്‍ മറവിലൂടേറെ സമ്പാദിച്ചു

ഞാനോരു വന്‍മരമായ കാലം

വഞ്ചകന്‍ എതോ അസൂയാലു ഒരു നാള്‍

പൊടിയിട്ട നോട്ടു മായ് വന്നുചേര്‍ന്നു...


രഹസ്യപ്പോലീസെന്‍റെ കൈകഴുകി പിന്നെ

കയ്യാമം വെച്ചു വഴിനടത്തി...

തടവറിയില്‍ ഒരു പിന്‍വാതിലുമില്ലച്ഛന്‍

മുന്‍വാതിലില്‍ തന്നെ നിന്നു കേണൂ..




പദവിന്യാസം

പദവിന്യാസം




കറുത്ത രാവിന്‍റെ പദവിന്യാസം കെട്ടു..
ഭയന്നു ഞാനന്നുറങ്ങാതിരിക്കെ..
അരികത്തണഞ്ഞു..തഴുകിത്തലോടി..
ഉറക്കുമായിരുന്നെന്നെ മുത്തശ്ശി....

ആ സ്നേഹലാളനത്താഴിട്ടു പൂട്ടിയെന്‍
മനസ്സിന്‍ ഭയങ്ങളെ ദൂരെയാക്കി..
മുത്തശ്ശിപോയൊരാ കാലടിപ്പാടുകള്‍
തിരയുന്നു ഞാനീ കറുത്തരാവില്‍.

രാവിന്‍ പദസ്വനം കേള്‍ക്കവേ ഇന്നുള്ളില്‍
ഭയമല്ലൊരാനന്ദ കുളിരുകോരും,
മുത്തശ്ശിയമ്മതന്‍ കാലടിയൊച്ചപോല്‍
ഹൃദ്യമീന്നീ രാവിന്‍ പദവിന്യാസം

കുചേല സഞ്ചി....




തുളസിക്കതിര്‍മാലചൂടി...
ഭക്ത ഹൃദയമാംശ്രീകോവിലില്‍വാഴും
കാര്‍മുകില്‍ വര്‍ണ്ണാ വന്ദനം
ഗുരുവായൂരപ്പാ വന്ദനം....



തവതിരുസന്നിധേ കുമ്പിടും വേളയില്‍
മഴമേഘം പോലെ പെയ്തൊഴിയും;എന്‍റെ
ആത്മ ഭാരങ്ങളാം കണ്ണീര്‍കണങ്ങളാല്‍
ഭഗവാനെ അവിടുത്തേക്കര്‍ച്ചനയേകാം....


തൊഴുകൈകളൊടെ വന്നണയും ഭക്ത
സഹസ്രങ്ങളില്‍ നിത്യം കനിഞ്ഞാലും
കുചേല സഞ്ചിയിലെ അവിലുപോല്‍ തിരുമുന്പില്‍
എന്‍ കൊച്ചു മോഹങ്ങള്‍ കൊണ്ടുവയ്ക്കാം



[കൃഷ്ണഭക്തയായ ഒരു സ്നേഹിതക്ക് വേണ്ടി എഴുതിയത്]

കപ്പല്‍ പോയ കപ്പിത്താന്‍

കപ്പല്‍ പോയ കപ്പിത്താന്‍
മുങ്ങുന്ന കപ്പലില്‍ പൊങ്ങുന്നു വീണ്ടും..
പേരും പോരും പോര്‍വിളിയും....
കപ്പിത്താനോ മുഖമില്ല പോലും
മുതലാളിമാര്‍ക്ക് വെളിവുമില്ല.

കപ്പല്‍ തകര്‍ന്നാലും
യാത്രികര്‍ ചത്താലും
നമ്മുടെ വാദം സിന്ദാബദ്...

അറബിക്കടലിന്റെ തീരത്തൊരുനാള്‍
ഗൊര്‍ബ്ബച്ചൊവ്വ് തല്ലിയ കപ്പിത്തനോ..
കോളേറും കടലല താണ്ടി വെരുന്നു
മൂന്നാറില്‍ അലകള്‍ കീറിടുവാന്‍..

ഇപ്പോള്‍ കപ്പിത്താന്‍ വന്നൊരു
കപ്പലും കണ്ടില്ല...
കപ്പിത്തനയ്യോ മുഖവുമില്ല
ഭാവി പറയുന്ന ഭൂതങ്ങള്‍ ചൊല്ലട്ടെ
കപ്പിത്താനിനി ഭാവി എന്ത്?!!

അന്തരംഗം ഒരു ചതുരംഗം....


അന്തരംഗം ഒരു ചതുരംഗം....
കളിക്കാന്‍ ഞാന്‍ മാത്രം..
കാണാന്‍ ഒരു കൂട്ടം.
ഉപദേശികള്‍ ഒരു ലക്ഷം.

കറുപ്പും വെളുപ്പും കരുക്കള്‍.
കണ്ണിമയ്ക്കാതെ കളിക്കാം.
വെളുപ്പ്‌ തോറ്റാലും,
കറുപ്പ് ജയിക്കാതിരിക്കട്ടെ..

എഴുതിത്തെളിയാന്‍ കവിതാക്കളരി..!!
പ്രമേയസൂചന : ‘ചതുരംഗം’

'നാം ഭാരതീയര്'




മത്രുഭൂമിതന്‍ സ്വാതന്ത്ര്യം നേടി...
വന്ദേമാതര ഗീതി മുഴക്കി
അവര്‍ അന്നു ചൊല്ലി
'നാം ഭാരതീയര്'

മാതൃഭൂമിക്കായ് നെഞ്ച്‌വിരിച്ച്
രണാങ്കണത്തില്‍ പോരാടുമ്
ധീര ജവാന്മാര്‍ ഏറ്റ് ചൊല്ലി
'നാം ഭാരതീയര്'

രാജ്യസ്നേഹം ഉള്‍ക്കൊണ്ടിവിടെ...
മാതേതര ബോധം പങ്കു വെച്ചും...
വികസന വഴിയില്‍ കൈകള്‍ കോര്ത്തും
നമുക്കു ചൊല്ലാം ....
'നാം ഭാരതീയര്'