പദവിന്യാസം

പദവിന്യാസം




കറുത്ത രാവിന്‍റെ പദവിന്യാസം കെട്ടു..
ഭയന്നു ഞാനന്നുറങ്ങാതിരിക്കെ..
അരികത്തണഞ്ഞു..തഴുകിത്തലോടി..
ഉറക്കുമായിരുന്നെന്നെ മുത്തശ്ശി....

ആ സ്നേഹലാളനത്താഴിട്ടു പൂട്ടിയെന്‍
മനസ്സിന്‍ ഭയങ്ങളെ ദൂരെയാക്കി..
മുത്തശ്ശിപോയൊരാ കാലടിപ്പാടുകള്‍
തിരയുന്നു ഞാനീ കറുത്തരാവില്‍.

രാവിന്‍ പദസ്വനം കേള്‍ക്കവേ ഇന്നുള്ളില്‍
ഭയമല്ലൊരാനന്ദ കുളിരുകോരും,
മുത്തശ്ശിയമ്മതന്‍ കാലടിയൊച്ചപോല്‍
ഹൃദ്യമീന്നീ രാവിന്‍ പദവിന്യാസം

കുചേല സഞ്ചി....




തുളസിക്കതിര്‍മാലചൂടി...
ഭക്ത ഹൃദയമാംശ്രീകോവിലില്‍വാഴും
കാര്‍മുകില്‍ വര്‍ണ്ണാ വന്ദനം
ഗുരുവായൂരപ്പാ വന്ദനം....



തവതിരുസന്നിധേ കുമ്പിടും വേളയില്‍
മഴമേഘം പോലെ പെയ്തൊഴിയും;എന്‍റെ
ആത്മ ഭാരങ്ങളാം കണ്ണീര്‍കണങ്ങളാല്‍
ഭഗവാനെ അവിടുത്തേക്കര്‍ച്ചനയേകാം....


തൊഴുകൈകളൊടെ വന്നണയും ഭക്ത
സഹസ്രങ്ങളില്‍ നിത്യം കനിഞ്ഞാലും
കുചേല സഞ്ചിയിലെ അവിലുപോല്‍ തിരുമുന്പില്‍
എന്‍ കൊച്ചു മോഹങ്ങള്‍ കൊണ്ടുവയ്ക്കാം



[കൃഷ്ണഭക്തയായ ഒരു സ്നേഹിതക്ക് വേണ്ടി എഴുതിയത്]

കപ്പല്‍ പോയ കപ്പിത്താന്‍

കപ്പല്‍ പോയ കപ്പിത്താന്‍
മുങ്ങുന്ന കപ്പലില്‍ പൊങ്ങുന്നു വീണ്ടും..
പേരും പോരും പോര്‍വിളിയും....
കപ്പിത്താനോ മുഖമില്ല പോലും
മുതലാളിമാര്‍ക്ക് വെളിവുമില്ല.

കപ്പല്‍ തകര്‍ന്നാലും
യാത്രികര്‍ ചത്താലും
നമ്മുടെ വാദം സിന്ദാബദ്...

അറബിക്കടലിന്റെ തീരത്തൊരുനാള്‍
ഗൊര്‍ബ്ബച്ചൊവ്വ് തല്ലിയ കപ്പിത്തനോ..
കോളേറും കടലല താണ്ടി വെരുന്നു
മൂന്നാറില്‍ അലകള്‍ കീറിടുവാന്‍..

ഇപ്പോള്‍ കപ്പിത്താന്‍ വന്നൊരു
കപ്പലും കണ്ടില്ല...
കപ്പിത്തനയ്യോ മുഖവുമില്ല
ഭാവി പറയുന്ന ഭൂതങ്ങള്‍ ചൊല്ലട്ടെ
കപ്പിത്താനിനി ഭാവി എന്ത്?!!

അന്തരംഗം ഒരു ചതുരംഗം....


അന്തരംഗം ഒരു ചതുരംഗം....
കളിക്കാന്‍ ഞാന്‍ മാത്രം..
കാണാന്‍ ഒരു കൂട്ടം.
ഉപദേശികള്‍ ഒരു ലക്ഷം.

കറുപ്പും വെളുപ്പും കരുക്കള്‍.
കണ്ണിമയ്ക്കാതെ കളിക്കാം.
വെളുപ്പ്‌ തോറ്റാലും,
കറുപ്പ് ജയിക്കാതിരിക്കട്ടെ..

എഴുതിത്തെളിയാന്‍ കവിതാക്കളരി..!!
പ്രമേയസൂചന : ‘ചതുരംഗം’

'നാം ഭാരതീയര്'




മത്രുഭൂമിതന്‍ സ്വാതന്ത്ര്യം നേടി...
വന്ദേമാതര ഗീതി മുഴക്കി
അവര്‍ അന്നു ചൊല്ലി
'നാം ഭാരതീയര്'

മാതൃഭൂമിക്കായ് നെഞ്ച്‌വിരിച്ച്
രണാങ്കണത്തില്‍ പോരാടുമ്
ധീര ജവാന്മാര്‍ ഏറ്റ് ചൊല്ലി
'നാം ഭാരതീയര്'

രാജ്യസ്നേഹം ഉള്‍ക്കൊണ്ടിവിടെ...
മാതേതര ബോധം പങ്കു വെച്ചും...
വികസന വഴിയില്‍ കൈകള്‍ കോര്ത്തും
നമുക്കു ചൊല്ലാം ....
'നാം ഭാരതീയര്'

എന്റെ ഗ്രാമം



ഞാനെന്റെ ഗ്രാമത്തിന്‍ ഭംഗി വര്‍ണ്ണിക്കാന്‍
വക്കുകള്‍ തിരയുകയാണിവിടെ...
ഉപമകള്‍ പരതുകയണിവിടെ..
ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

സഹ്യസനുവില്‍ പൊന്മുടി മുത്തശ്ശി
തഴുകിവളര്‍ത്തിയ സുന്ദരി നീ..
നിന്റെ സൌന്ദര്യം എന്നും
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....

ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

കളകളം കല്ലാറിന്‍ അലകള്‍
ചുമ്പിച്ചുണര്‍ത്തും സുന്ദരി നീ...
നിന്റെ ഗുണഗണങ്ങള്‍ നിത്യം
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....


ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

മതബോധനം.....2010




































സിന്ധു ദേശക്കാരാം മുനീവരറ്-
ക്കന്തരങ്കത്തിലീശന് കൊളുത്തിയ,
മന്ത്രങ്ങള് വേദങ്ങള് ഉപനിശത്തുക്കള്
സന്മാറ്ഗദീപമായ് അന്തരാത്മാവില്
കാത്തവര്, മര്‍ത്യര് ഒരു ഗണമായ്
ഹിന്ദുദേശക്കാരായ് ഒരു മതമായ്.

രാജധികാര സുഖങ്ങള് വെടിഞ്ഞ്
ദരിദ്ര ജീവിതം ഏറ്റ്‍വാങ്ങി
ബോധി വ്രിക്ഷച്ചോട്ടില് ഞാനോദയം കണ്ട്
ഗുരുവരനഹിംസയാല് ഊട്ടിവളര്‍ത്തിയ
ജനതതിയൊന്നായ് ഒരു മതമായ്..

അപ്പത്തിന് നാട്ടില് അയ്യായിരങ്ങള്‍ക്ക്
അപ്പം വീതിച്ച് വിളമ്പിയ നാഥന്,
സ്നേഹമായ്, വചനമായ് ഉലകില് വാണവന്,
സര്‍‍വ്വേശപുത്രന് ജീവന് ത്യജിച്ച്
ത്യാഗംചെയ്തുയര്‍ത്തിയ മര്‍ത്ത്യരൊന്നായ്
ഒരു നവജനമായ്, ഒരു മതമായ്..

ഹിന്തോലത്തിന് നാട്ടില് പ്രവാചകന്
ദൈവീക ദര്‍ശനം നേടിയ ദാസന്,
വചനത്തിന് ഗ്രന്ഥം മാലാഖയില് നിന്ന്
മര്‍ത്ത്യര്‍ക്കായ് എറ്റ് വാങ്ങിയ ശ്രേഷ്ടന്
ദാന-ധര്‍മ്മങ്ങളില് നിഷ്ടയായ് വാര്‍ത്ത
ജനപദമൊന്നായ് ഒരു മതമായ്..


പലദേശ-മത-സംസ്കാരങ്ങളെങ്കിലും
നാമെല്ലം ഈശനില് ഒന്നു തന്നെ.
ആ മതബോധനം നേടി നാം വാഴണം
ഭൂമിയില് ശാന്തി-സ്നേഹങ്ങള് നിറയ്ക്കണം…