മനസ്സ്..


മനസ്സ്..

അന്ധന്‍റ്റെ അകക്കണ്ണ്...
ബധിരന്‍റ്റെ കേള്‍വി...
ഊമന്‍റ്റെ വാക്ക്..
മുടന്തന്‍റ്റെ ശക്തി..

മനസ്സ്..

നാക്കിനും വാക്കിനും ഇടയില്‍ പാലം..
കണ്ണിനും ചിന്തയ്ക്കുമിടയില്‍ കണ്ണട..
നന്‍മയുടെ വഴിയില്‍ സാരഥി...
തിന്‍മയുടെ വഴിയില്‍ കടിഞ്ഞാണ്‍..

മനസ്സ്..

ആനന്ദത്തിന്‍റ്റെ കളിത്തട്ട്..
സ്വപ്നങ്ങളുടെ മണിച്ചെപ്പ്....
വ്യക്തിത്വത്തിന്‍റ്റെ സിംഹാസനം..
വേദനകളുടെ കുഴീമാടം...

മനസ്സുള്ളവന്‍ മനുഷ്യന്‍...
മനസ്സാക്ഷിയുള്ളവന്‍ മഹാന്‍...
മനസ്സ് ആര്‍ക്കും പണയം വെയ്ക്കരുത്...

ഓര്‍മതന്‍ പടവില്‍......




പഴയ ഓര്‍മതന്‍ പടവിലേക്കിനി
തിരികെയെത്തുവാന്‍ കഴിയുമോ....
പഴകിയെങ്കിലും ഓര്‍മകള്‍ക്കിന്നും..
മിഴിവതെത്രയെന്നോര്‍ത്തു ഞാന്‍..

ഹ്രിദയമാം വയലേലയില്‍ മൃദു-
സ്നേഹമെത്ര വിതച്ചൊരാള്‍.
കടുന്നു പോയ കാല്‍ പാടുകള്‍ പോലും..
നിനവില്‍ മായാതെ കാണ്മു ഞാന്‍

കല്ലും... മനുഷ്യനും....


കരിങ്കല്ലിനെ സ്നേഹിച്ച....
അമ്മയുടെ ഉദരത്തില്‍ ...
കരിമ്പിന്‍ തുണ്ടായ് ഞാന്‍ ജനിച്ചു....
ഞാന്‍ പിച്ച വച്ചു നടന്ന പാതയില്‍
നിറയെ കല്ലുകള്‍ ആയിരുന്നു.....
അമ്മയുടെ സ്നേഹം കല്ലുകള്ക്കു മീതെ
എന്നും പൂമെത്തായായി....

പിന്നെ പിന്നെ കല്ലുകളെ തട്ടി മാറ്റി
മുന്നേറാന്‍ ഞാന്‍ പടിച്ചു.....
കല്ലിനെ കളിക്കോപ്പാക്കിയും,
അയുധമാക്കിയും ഞാന്‍ വളര്ന്നു...
എന്റെ ഹൃദയവും കരിങ്കല്ലായതു...
പക്ഷെ ഞാന്‍ അറിഞ്ഞില്ല......
കരിങ്കല്ലുകള്‍ കൊണ്ടൂ ഭവനം പണിഞ്ഞു
ഞാന്‍ ഏറെ അഭിമാനും കൊണ്ടു...

"ആറടി മണ്ണിലെ കരിങ്കല്‍ കൊട്ടാരത്തില്‍
വാഴേണ്ടവനല്ലയോ നീ.....";
സ്വര്ഗത്തില്‍ നിന്നുള്ള വെളിപാടു..
കേള്ക്കാന്‍ വൈകിപ്പോയിരുന്നു.....
അപ്പോഴേക്കും...
ആറടി മണ്ണീലെ കരിങ്കല്‍കൊട്ടാരത്തിന്റെ
അധിപനായി അവര്‍ എന്റെ പിന്‍ഗാമികള്‍...
എന്നെ വാഴിചു കഴിഞ്ഞിരുന്നു.....

ഓണാശംസകള്‍.....



ഓര്‍മ്മകളില്‍ കുളിരേകി..
ഓണക്കാറ്റിലിളകുന്ന...
ഓളങ്ങളിലാനന്ദം...
ഓടക്കുഴല്‍ വിളിയായ്...
ഓഴുകുന്നെന്നകതാരില്‍...
ഒരുമതന്‍ മന്ത്രണമായ്...
ഒരായിരംസ്മരണകള്‍തന്‍
ഔദാര്യപൂവിളിയായ്...
ഓണക്കിളിപ്പാട്ട് കേട്ടു..
ഓണക്കളിയാരവമായി...
ഓണപ്പൂവിടര്‍ന്നു നീളെ..
ഓണക്കളമൊരുക്കിടേണ്ടേ....
ഓണക്കളിയോടം കായല്‍...
ഓളങ്ങളിലിളകും നേരം
ഓലക്കുടയേന്തിവരുന്നൊരു..
ഓണത്തപ്പനെയോര്‍ത്തീടാം
ഒപ്പം പ്രിയരേയും
ഓണാശംസകള്‍.....


സ്നേഹപൂര്‍വ്വം
ജിജോ

പ്രവാസം

പ്രവാസം ഒരു പ്രത്യേക വാസം .
പ്രഭാത-പ്രദോശ പ്രകാരം .

പ്രവര്ത്തിക്കും നാളുകള്‍ എണ്ണിയെണ്ണി,
പ്രവര്ത്തിഫലങ്ങള്‍ കണക്ക് കൂട്ടും .

പണമേറെയുണ്ടാക്കി നാട്ടിലെത്തും
പലവഴി തന്‍ കീശ കാലിയാക്കും .

പണമില്ല പിണമായി നാട്ടില്‍ നിന്നും .
പലരോട് കടമ്ക്കൊണ്ട് പറന്നുയരും .

പലവഴി പലതൊഴില്‍ ചെയ്തു വീണ്ടും ,
പഴയ പ്രതാപം വീണ്ടെടുക്കും .

പണമേറെയുണ്ടാക്കി നാട്ടിലെത്തും
പലവഴി തന്‍ കീശ കാലിയാക്കും .

പ്രവാസം ഒരു പ്രത്യേക വാസം .
പ്രഭാത-പ്രദോശ പ്രകാരം .

തമസ്സിലെ സുഖം


ആദിയില്‍ ദൈവം തമസ്സില്‍ പ്രഭ പരത്തി...
തമസ്സിന്‍ സുഖം മടുത്തുകാണുമ്..ദൈവത്തിനു...
നാമൊ..ഈരുളില്‍ പിറന്നു
വെളിച്ചം കണ്ടു..
മടുത്തു മടുത്തു...
തമസ്സിന്‍ സുഖം തിരയുന്നു...
തമസ്സില്ലെങ്കില്‍ വെളിച്ചമോ...?!
വെളിച്ചമില്ലെങ്കില്‍ തമസ്സൊ ?!
ഏതാകാം ശരി....
അന്വേശിപ്പിന്‍ കണ്ടെത്തും ....
എന്നല്ലെ......
സുഖവും അങ്ങനെ തന്നെ......
അന്വേശിപ്പിന്‍ കണ്ടെത്തും ......

........
.....................
........................................
...................................................

കപ്പല്‍ച്ചേതം














രണ്ട്നാള്‍ കണ്ടു.
രണ്ടു നാള്‍ മിണ്ടി
ഓന്നാണു നമ്മളെന്നോതി..
രണ്ട് മാസം അവര്‍
ഒന്നായി വാണു..
നാടായ നാടുകള്‍ കണ്ടു.
ജീവിതക്കപ്പലിന്‍
അമരത്തിരുന്നുവര്‍
രണ്ടളുമൊന്നുചേര്‍ന്നാനന്ദിച്ചു
രണ്ടു നിമിഷത്തില്‍
ഊണ്ടായ കോപത്തില്‍
രണ്ടാളും അന്യോന്യം
മിണ്ടാതിരുന്നു...
രണ്ടു മണിക്കൂറിന്‍..
ഒടുവില്‍ പരസ്പരം
വാളോങ്ങി ര്ണ്ടാളും
തല്ലിപ്പിരിഞ്ഞു...
------------------
---------------------------------------------
ആ കപ്പല്‍ച്ചേതത്തിന്‍---------------
സ്മാരകമയൊരു...-----------
പുതുജീവന്‍ മന്നില്‍----
മുളയിട്ടിരുന്നു....-----
--------------