പദവിന്യാസം

പദവിന്യാസം




കറുത്ത രാവിന്‍റെ പദവിന്യാസം കെട്ടു..
ഭയന്നു ഞാനന്നുറങ്ങാതിരിക്കെ..
അരികത്തണഞ്ഞു..തഴുകിത്തലോടി..
ഉറക്കുമായിരുന്നെന്നെ മുത്തശ്ശി....

ആ സ്നേഹലാളനത്താഴിട്ടു പൂട്ടിയെന്‍
മനസ്സിന്‍ ഭയങ്ങളെ ദൂരെയാക്കി..
മുത്തശ്ശിപോയൊരാ കാലടിപ്പാടുകള്‍
തിരയുന്നു ഞാനീ കറുത്തരാവില്‍.

രാവിന്‍ പദസ്വനം കേള്‍ക്കവേ ഇന്നുള്ളില്‍
ഭയമല്ലൊരാനന്ദ കുളിരുകോരും,
മുത്തശ്ശിയമ്മതന്‍ കാലടിയൊച്ചപോല്‍
ഹൃദ്യമീന്നീ രാവിന്‍ പദവിന്യാസം

കുചേല സഞ്ചി....




തുളസിക്കതിര്‍മാലചൂടി...
ഭക്ത ഹൃദയമാംശ്രീകോവിലില്‍വാഴും
കാര്‍മുകില്‍ വര്‍ണ്ണാ വന്ദനം
ഗുരുവായൂരപ്പാ വന്ദനം....



തവതിരുസന്നിധേ കുമ്പിടും വേളയില്‍
മഴമേഘം പോലെ പെയ്തൊഴിയും;എന്‍റെ
ആത്മ ഭാരങ്ങളാം കണ്ണീര്‍കണങ്ങളാല്‍
ഭഗവാനെ അവിടുത്തേക്കര്‍ച്ചനയേകാം....


തൊഴുകൈകളൊടെ വന്നണയും ഭക്ത
സഹസ്രങ്ങളില്‍ നിത്യം കനിഞ്ഞാലും
കുചേല സഞ്ചിയിലെ അവിലുപോല്‍ തിരുമുന്പില്‍
എന്‍ കൊച്ചു മോഹങ്ങള്‍ കൊണ്ടുവയ്ക്കാം



[കൃഷ്ണഭക്തയായ ഒരു സ്നേഹിതക്ക് വേണ്ടി എഴുതിയത്]

കപ്പല്‍ പോയ കപ്പിത്താന്‍

കപ്പല്‍ പോയ കപ്പിത്താന്‍
മുങ്ങുന്ന കപ്പലില്‍ പൊങ്ങുന്നു വീണ്ടും..
പേരും പോരും പോര്‍വിളിയും....
കപ്പിത്താനോ മുഖമില്ല പോലും
മുതലാളിമാര്‍ക്ക് വെളിവുമില്ല.

കപ്പല്‍ തകര്‍ന്നാലും
യാത്രികര്‍ ചത്താലും
നമ്മുടെ വാദം സിന്ദാബദ്...

അറബിക്കടലിന്റെ തീരത്തൊരുനാള്‍
ഗൊര്‍ബ്ബച്ചൊവ്വ് തല്ലിയ കപ്പിത്തനോ..
കോളേറും കടലല താണ്ടി വെരുന്നു
മൂന്നാറില്‍ അലകള്‍ കീറിടുവാന്‍..

ഇപ്പോള്‍ കപ്പിത്താന്‍ വന്നൊരു
കപ്പലും കണ്ടില്ല...
കപ്പിത്തനയ്യോ മുഖവുമില്ല
ഭാവി പറയുന്ന ഭൂതങ്ങള്‍ ചൊല്ലട്ടെ
കപ്പിത്താനിനി ഭാവി എന്ത്?!!

അന്തരംഗം ഒരു ചതുരംഗം....


അന്തരംഗം ഒരു ചതുരംഗം....
കളിക്കാന്‍ ഞാന്‍ മാത്രം..
കാണാന്‍ ഒരു കൂട്ടം.
ഉപദേശികള്‍ ഒരു ലക്ഷം.

കറുപ്പും വെളുപ്പും കരുക്കള്‍.
കണ്ണിമയ്ക്കാതെ കളിക്കാം.
വെളുപ്പ്‌ തോറ്റാലും,
കറുപ്പ് ജയിക്കാതിരിക്കട്ടെ..

എഴുതിത്തെളിയാന്‍ കവിതാക്കളരി..!!
പ്രമേയസൂചന : ‘ചതുരംഗം’