കല്ലും... മനുഷ്യനും....


കരിങ്കല്ലിനെ സ്നേഹിച്ച....
അമ്മയുടെ ഉദരത്തില്‍ ...
കരിമ്പിന്‍ തുണ്ടായ് ഞാന്‍ ജനിച്ചു....
ഞാന്‍ പിച്ച വച്ചു നടന്ന പാതയില്‍
നിറയെ കല്ലുകള്‍ ആയിരുന്നു.....
അമ്മയുടെ സ്നേഹം കല്ലുകള്ക്കു മീതെ
എന്നും പൂമെത്തായായി....

പിന്നെ പിന്നെ കല്ലുകളെ തട്ടി മാറ്റി
മുന്നേറാന്‍ ഞാന്‍ പടിച്ചു.....
കല്ലിനെ കളിക്കോപ്പാക്കിയും,
അയുധമാക്കിയും ഞാന്‍ വളര്ന്നു...
എന്റെ ഹൃദയവും കരിങ്കല്ലായതു...
പക്ഷെ ഞാന്‍ അറിഞ്ഞില്ല......
കരിങ്കല്ലുകള്‍ കൊണ്ടൂ ഭവനം പണിഞ്ഞു
ഞാന്‍ ഏറെ അഭിമാനും കൊണ്ടു...

"ആറടി മണ്ണിലെ കരിങ്കല്‍ കൊട്ടാരത്തില്‍
വാഴേണ്ടവനല്ലയോ നീ.....";
സ്വര്ഗത്തില്‍ നിന്നുള്ള വെളിപാടു..
കേള്ക്കാന്‍ വൈകിപ്പോയിരുന്നു.....
അപ്പോഴേക്കും...
ആറടി മണ്ണീലെ കരിങ്കല്‍കൊട്ടാരത്തിന്റെ
അധിപനായി അവര്‍ എന്റെ പിന്‍ഗാമികള്‍...
എന്നെ വാഴിചു കഴിഞ്ഞിരുന്നു.....

0 comments:

Post a Comment