കല്ലും... മനുഷ്യനും....


കരിങ്കല്ലിനെ സ്നേഹിച്ച....
അമ്മയുടെ ഉദരത്തില്‍ ...
കരിമ്പിന്‍ തുണ്ടായ് ഞാന്‍ ജനിച്ചു....
ഞാന്‍ പിച്ച വച്ചു നടന്ന പാതയില്‍
നിറയെ കല്ലുകള്‍ ആയിരുന്നു.....
അമ്മയുടെ സ്നേഹം കല്ലുകള്ക്കു മീതെ
എന്നും പൂമെത്തായായി....

പിന്നെ പിന്നെ കല്ലുകളെ തട്ടി മാറ്റി
മുന്നേറാന്‍ ഞാന്‍ പടിച്ചു.....
കല്ലിനെ കളിക്കോപ്പാക്കിയും,
അയുധമാക്കിയും ഞാന്‍ വളര്ന്നു...
എന്റെ ഹൃദയവും കരിങ്കല്ലായതു...
പക്ഷെ ഞാന്‍ അറിഞ്ഞില്ല......
കരിങ്കല്ലുകള്‍ കൊണ്ടൂ ഭവനം പണിഞ്ഞു
ഞാന്‍ ഏറെ അഭിമാനും കൊണ്ടു...

"ആറടി മണ്ണിലെ കരിങ്കല്‍ കൊട്ടാരത്തില്‍
വാഴേണ്ടവനല്ലയോ നീ.....";
സ്വര്ഗത്തില്‍ നിന്നുള്ള വെളിപാടു..
കേള്ക്കാന്‍ വൈകിപ്പോയിരുന്നു.....
അപ്പോഴേക്കും...
ആറടി മണ്ണീലെ കരിങ്കല്‍കൊട്ടാരത്തിന്റെ
അധിപനായി അവര്‍ എന്റെ പിന്‍ഗാമികള്‍...
എന്നെ വാഴിചു കഴിഞ്ഞിരുന്നു.....

വാക്കിന്‍ പൂക്കളം


പൂവേപൊലി പൂവേപൊലി
പൂവിളികളുമായി…
പൂക്കൂടയുമായി തൊടിയാകെയലഞ്ഞു..
പൂവാംകുരുന്നുകള്‍ മിഴിനീട്ടി നില്കും
പുലരിയില്‍ ഞാനോണ
പൂതേടിയ കാലം..


തെക്കേതൊടിയിലെ പച്ചിലകൂട്ടത്തില്‍
തൂവെളള പട്ടിട്ട ചേലൊത്ത പൂവ്
രാജകുമാരിയാം ഓമനപ്പൂവ്
തുമ്പപ്പൂവാകും കുരുന്നുപൂവ്


തറയില്‍ പടര്‍ന്നും തലതാഴ്ത്തി നിന്നും
നാണിച്ചു മിഴിപൂട്ടും പാവം പൂവ്
സൂര്യകിരണം പോല്‍ ഇതള് നീട്ടിടുന്ന
ചേലൊത്ത പൂവല്ലൊ തൊട്ടാവാടി…


വഴിയോരത്തൊഴുകും ചെറുതോടിന്‍ കരയില്‍,
പതുങ്ങി വളരുന്ന കറുത്ത പൂവ്
ഏഴഴകൊത്ത നാടന്‍ പൂവ്
ഇതളുകള്‍ നീട്ടും കാക്കപ്പൂവ്..


നിവര്‍ന്ന് നില്ക്കും തലയെടുപ്പോടെ
കുലകുലയായി കുരുന്നുപൂക്കള്‍..
തേനൂറും ഇതളുകള്‍ ചേലില്‍ നിവര്‍ത്തി
കാറ്റത്തിളകുന്നു തെച്ചിപ്പൂക്കള്‍...


മാവേലിനാടിന്‍ ഐശ്വര്യം പോലെ
മഞ്ഞക്കിളിയുടെ തൂവല്‍പോലെ
തിങ്ങി നിറയും പൂവിതള്‍ കാട്ടി..
കറ്റില്‍ ചാഞ്ചാടും ജമന്തിപൂവ്


വശ്യമനോജ്ഞ സുഗന്ധവുമായ്
വെള്ളപുടവയുടുത്തപോലെ..
പാലച്ചെടിയുടെ പൂഞ്ചില്ലയില്‍
പുഞ്ചിരിതൂകും പാലപ്പൂവ്


തിരയില്‍ ഇളകും കടല്‍ശംഖു പോലെ
കമനീയമാകും രൂപ ഭംഗി..
ആകാശ നീലിമ കടംകൊണ്ടാ വല്ലിയില്‍
ഇളകിയാടുന്നു ശംഖ് പുഷ്പം..


മിനുമിനെ മിന്നും നൂല്‍പന്തുപോലെ
മൃദുല മനോഹരിയായ പുഷ്പം
പൊള്ളുന്ന വെയിലിലും കാലങ്ങളോളം
തളരാതെ നില്കും വാടാമല്ലി…


ചോര നിറത്തില്‍ അഞ്ചിതളുകളോടെ
കൂട്ടത്തില്‍ വലിയൊരു പൂ ചിരിച്ചു..
പൂജയ്ക്കിറുക്കും ഏളിയപൂവ്..
അതിരില്‍ വളരുന്ന ചെമ്പരത്തി..


സുവര്‍ണ്ണക്കതിരു വിടര്‍ന്ന പോലെ
കേരവൃക്ഷാഗ്രത്തില്‍ വിടര്‍ന്നുലയും
നയനമനോഹരമായ ദൃശ്യം
വിടര്‍ന്ന് വിളങ്ങും തെങ്ങിന്‍പൂവ്

ഓണാശംസകള്‍.....



ഓര്‍മ്മകളില്‍ കുളിരേകി..
ഓണക്കാറ്റിലിളകുന്ന...
ഓളങ്ങളിലാനന്ദം...
ഓടക്കുഴല്‍ വിളിയായ്...
ഓഴുകുന്നെന്നകതാരില്‍...
ഒരുമതന്‍ മന്ത്രണമായ്...
ഒരായിരംസ്മരണകള്‍തന്‍
ഔദാര്യപൂവിളിയായ്...
ഓണക്കിളിപ്പാട്ട് കേട്ടു..
ഓണക്കളിയാരവമായി...
ഓണപ്പൂവിടര്‍ന്നു നീളെ..
ഓണക്കളമൊരുക്കിടേണ്ടേ....
ഓണക്കളിയോടം കായല്‍...
ഓളങ്ങളിലിളകും നേരം
ഓലക്കുടയേന്തിവരുന്നൊരു..
ഓണത്തപ്പനെയോര്‍ത്തീടാം
ഒപ്പം പ്രിയരേയും
ഓണാശംസകള്‍.....


സ്നേഹപൂര്‍വ്വം
ജിജോ

പ്രവാസം

പ്രവാസം ഒരു പ്രത്യേക വാസം .
പ്രഭാത-പ്രദോശ പ്രകാരം .

പ്രവര്ത്തിക്കും നാളുകള്‍ എണ്ണിയെണ്ണി,
പ്രവര്ത്തിഫലങ്ങള്‍ കണക്ക് കൂട്ടും .

പണമേറെയുണ്ടാക്കി നാട്ടിലെത്തും
പലവഴി തന്‍ കീശ കാലിയാക്കും .

പണമില്ല പിണമായി നാട്ടില്‍ നിന്നും .
പലരോട് കടമ്ക്കൊണ്ട് പറന്നുയരും .

പലവഴി പലതൊഴില്‍ ചെയ്തു വീണ്ടും ,
പഴയ പ്രതാപം വീണ്ടെടുക്കും .

പണമേറെയുണ്ടാക്കി നാട്ടിലെത്തും
പലവഴി തന്‍ കീശ കാലിയാക്കും .

പ്രവാസം ഒരു പ്രത്യേക വാസം .
പ്രഭാത-പ്രദോശ പ്രകാരം .

തമസ്സിലെ സുഖം


ആദിയില്‍ ദൈവം തമസ്സില്‍ പ്രഭ പരത്തി...
തമസ്സിന്‍ സുഖം മടുത്തുകാണുമ്..ദൈവത്തിനു...
നാമൊ..ഈരുളില്‍ പിറന്നു
വെളിച്ചം കണ്ടു..
മടുത്തു മടുത്തു...
തമസ്സിന്‍ സുഖം തിരയുന്നു...
തമസ്സില്ലെങ്കില്‍ വെളിച്ചമോ...?!
വെളിച്ചമില്ലെങ്കില്‍ തമസ്സൊ ?!
ഏതാകാം ശരി....
അന്വേശിപ്പിന്‍ കണ്ടെത്തും ....
എന്നല്ലെ......
സുഖവും അങ്ങനെ തന്നെ......
അന്വേശിപ്പിന്‍ കണ്ടെത്തും ......

........
.....................
........................................
...................................................

കപ്പല്‍ച്ചേതം














രണ്ട്നാള്‍ കണ്ടു.
രണ്ടു നാള്‍ മിണ്ടി
ഓന്നാണു നമ്മളെന്നോതി..
രണ്ട് മാസം അവര്‍
ഒന്നായി വാണു..
നാടായ നാടുകള്‍ കണ്ടു.
ജീവിതക്കപ്പലിന്‍
അമരത്തിരുന്നുവര്‍
രണ്ടളുമൊന്നുചേര്‍ന്നാനന്ദിച്ചു
രണ്ടു നിമിഷത്തില്‍
ഊണ്ടായ കോപത്തില്‍
രണ്ടാളും അന്യോന്യം
മിണ്ടാതിരുന്നു...
രണ്ടു മണിക്കൂറിന്‍..
ഒടുവില്‍ പരസ്പരം
വാളോങ്ങി ര്ണ്ടാളും
തല്ലിപ്പിരിഞ്ഞു...
------------------
---------------------------------------------
ആ കപ്പല്‍ച്ചേതത്തിന്‍---------------
സ്മാരകമയൊരു...-----------
പുതുജീവന്‍ മന്നില്‍----
മുളയിട്ടിരുന്നു....-----
--------------