കല്ലും... മനുഷ്യനും....


കരിങ്കല്ലിനെ സ്നേഹിച്ച....
അമ്മയുടെ ഉദരത്തില്‍ ...
കരിമ്പിന്‍ തുണ്ടായ് ഞാന്‍ ജനിച്ചു....
ഞാന്‍ പിച്ച വച്ചു നടന്ന പാതയില്‍
നിറയെ കല്ലുകള്‍ ആയിരുന്നു.....
അമ്മയുടെ സ്നേഹം കല്ലുകള്ക്കു മീതെ
എന്നും പൂമെത്തായായി....

പിന്നെ പിന്നെ കല്ലുകളെ തട്ടി മാറ്റി
മുന്നേറാന്‍ ഞാന്‍ പടിച്ചു.....
കല്ലിനെ കളിക്കോപ്പാക്കിയും,
അയുധമാക്കിയും ഞാന്‍ വളര്ന്നു...
എന്റെ ഹൃദയവും കരിങ്കല്ലായതു...
പക്ഷെ ഞാന്‍ അറിഞ്ഞില്ല......
കരിങ്കല്ലുകള്‍ കൊണ്ടൂ ഭവനം പണിഞ്ഞു
ഞാന്‍ ഏറെ അഭിമാനും കൊണ്ടു...

"ആറടി മണ്ണിലെ കരിങ്കല്‍ കൊട്ടാരത്തില്‍
വാഴേണ്ടവനല്ലയോ നീ.....";
സ്വര്ഗത്തില്‍ നിന്നുള്ള വെളിപാടു..
കേള്ക്കാന്‍ വൈകിപ്പോയിരുന്നു.....
അപ്പോഴേക്കും...
ആറടി മണ്ണീലെ കരിങ്കല്‍കൊട്ടാരത്തിന്റെ
അധിപനായി അവര്‍ എന്റെ പിന്‍ഗാമികള്‍...
എന്നെ വാഴിചു കഴിഞ്ഞിരുന്നു.....

വാക്കിന്‍ പൂക്കളം


പൂവേപൊലി പൂവേപൊലി
പൂവിളികളുമായി…
പൂക്കൂടയുമായി തൊടിയാകെയലഞ്ഞു..
പൂവാംകുരുന്നുകള്‍ മിഴിനീട്ടി നില്കും
പുലരിയില്‍ ഞാനോണ
പൂതേടിയ കാലം..


തെക്കേതൊടിയിലെ പച്ചിലകൂട്ടത്തില്‍
തൂവെളള പട്ടിട്ട ചേലൊത്ത പൂവ്
രാജകുമാരിയാം ഓമനപ്പൂവ്
തുമ്പപ്പൂവാകും കുരുന്നുപൂവ്


തറയില്‍ പടര്‍ന്നും തലതാഴ്ത്തി നിന്നും
നാണിച്ചു മിഴിപൂട്ടും പാവം പൂവ്
സൂര്യകിരണം പോല്‍ ഇതള് നീട്ടിടുന്ന
ചേലൊത്ത പൂവല്ലൊ തൊട്ടാവാടി…


വഴിയോരത്തൊഴുകും ചെറുതോടിന്‍ കരയില്‍,
പതുങ്ങി വളരുന്ന കറുത്ത പൂവ്
ഏഴഴകൊത്ത നാടന്‍ പൂവ്
ഇതളുകള്‍ നീട്ടും കാക്കപ്പൂവ്..


നിവര്‍ന്ന് നില്ക്കും തലയെടുപ്പോടെ
കുലകുലയായി കുരുന്നുപൂക്കള്‍..
തേനൂറും ഇതളുകള്‍ ചേലില്‍ നിവര്‍ത്തി
കാറ്റത്തിളകുന്നു തെച്ചിപ്പൂക്കള്‍...


മാവേലിനാടിന്‍ ഐശ്വര്യം പോലെ
മഞ്ഞക്കിളിയുടെ തൂവല്‍പോലെ
തിങ്ങി നിറയും പൂവിതള്‍ കാട്ടി..
കറ്റില്‍ ചാഞ്ചാടും ജമന്തിപൂവ്


വശ്യമനോജ്ഞ സുഗന്ധവുമായ്
വെള്ളപുടവയുടുത്തപോലെ..
പാലച്ചെടിയുടെ പൂഞ്ചില്ലയില്‍
പുഞ്ചിരിതൂകും പാലപ്പൂവ്


തിരയില്‍ ഇളകും കടല്‍ശംഖു പോലെ
കമനീയമാകും രൂപ ഭംഗി..
ആകാശ നീലിമ കടംകൊണ്ടാ വല്ലിയില്‍
ഇളകിയാടുന്നു ശംഖ് പുഷ്പം..


മിനുമിനെ മിന്നും നൂല്‍പന്തുപോലെ
മൃദുല മനോഹരിയായ പുഷ്പം
പൊള്ളുന്ന വെയിലിലും കാലങ്ങളോളം
തളരാതെ നില്കും വാടാമല്ലി…


ചോര നിറത്തില്‍ അഞ്ചിതളുകളോടെ
കൂട്ടത്തില്‍ വലിയൊരു പൂ ചിരിച്ചു..
പൂജയ്ക്കിറുക്കും ഏളിയപൂവ്..
അതിരില്‍ വളരുന്ന ചെമ്പരത്തി..


സുവര്‍ണ്ണക്കതിരു വിടര്‍ന്ന പോലെ
കേരവൃക്ഷാഗ്രത്തില്‍ വിടര്‍ന്നുലയും
നയനമനോഹരമായ ദൃശ്യം
വിടര്‍ന്ന് വിളങ്ങും തെങ്ങിന്‍പൂവ്

ഓണാശംസകള്‍.....



ഓര്‍മ്മകളില്‍ കുളിരേകി..
ഓണക്കാറ്റിലിളകുന്ന...
ഓളങ്ങളിലാനന്ദം...
ഓടക്കുഴല്‍ വിളിയായ്...
ഓഴുകുന്നെന്നകതാരില്‍...
ഒരുമതന്‍ മന്ത്രണമായ്...
ഒരായിരംസ്മരണകള്‍തന്‍
ഔദാര്യപൂവിളിയായ്...
ഓണക്കിളിപ്പാട്ട് കേട്ടു..
ഓണക്കളിയാരവമായി...
ഓണപ്പൂവിടര്‍ന്നു നീളെ..
ഓണക്കളമൊരുക്കിടേണ്ടേ....
ഓണക്കളിയോടം കായല്‍...
ഓളങ്ങളിലിളകും നേരം
ഓലക്കുടയേന്തിവരുന്നൊരു..
ഓണത്തപ്പനെയോര്‍ത്തീടാം
ഒപ്പം പ്രിയരേയും
ഓണാശംസകള്‍.....


സ്നേഹപൂര്‍വ്വം
ജിജോ

പ്രവാസം

പ്രവാസം ഒരു പ്രത്യേക വാസം .
പ്രഭാത-പ്രദോശ പ്രകാരം .

പ്രവര്ത്തിക്കും നാളുകള്‍ എണ്ണിയെണ്ണി,
പ്രവര്ത്തിഫലങ്ങള്‍ കണക്ക് കൂട്ടും .

പണമേറെയുണ്ടാക്കി നാട്ടിലെത്തും
പലവഴി തന്‍ കീശ കാലിയാക്കും .

പണമില്ല പിണമായി നാട്ടില്‍ നിന്നും .
പലരോട് കടമ്ക്കൊണ്ട് പറന്നുയരും .

പലവഴി പലതൊഴില്‍ ചെയ്തു വീണ്ടും ,
പഴയ പ്രതാപം വീണ്ടെടുക്കും .

പണമേറെയുണ്ടാക്കി നാട്ടിലെത്തും
പലവഴി തന്‍ കീശ കാലിയാക്കും .

പ്രവാസം ഒരു പ്രത്യേക വാസം .
പ്രഭാത-പ്രദോശ പ്രകാരം .

തമസ്സിലെ സുഖം


ആദിയില്‍ ദൈവം തമസ്സില്‍ പ്രഭ പരത്തി...
തമസ്സിന്‍ സുഖം മടുത്തുകാണുമ്..ദൈവത്തിനു...
നാമൊ..ഈരുളില്‍ പിറന്നു
വെളിച്ചം കണ്ടു..
മടുത്തു മടുത്തു...
തമസ്സിന്‍ സുഖം തിരയുന്നു...
തമസ്സില്ലെങ്കില്‍ വെളിച്ചമോ...?!
വെളിച്ചമില്ലെങ്കില്‍ തമസ്സൊ ?!
ഏതാകാം ശരി....
അന്വേശിപ്പിന്‍ കണ്ടെത്തും ....
എന്നല്ലെ......
സുഖവും അങ്ങനെ തന്നെ......
അന്വേശിപ്പിന്‍ കണ്ടെത്തും ......

........
.....................
........................................
...................................................

കപ്പല്‍ച്ചേതം














രണ്ട്നാള്‍ കണ്ടു.
രണ്ടു നാള്‍ മിണ്ടി
ഓന്നാണു നമ്മളെന്നോതി..
രണ്ട് മാസം അവര്‍
ഒന്നായി വാണു..
നാടായ നാടുകള്‍ കണ്ടു.
ജീവിതക്കപ്പലിന്‍
അമരത്തിരുന്നുവര്‍
രണ്ടളുമൊന്നുചേര്‍ന്നാനന്ദിച്ചു
രണ്ടു നിമിഷത്തില്‍
ഊണ്ടായ കോപത്തില്‍
രണ്ടാളും അന്യോന്യം
മിണ്ടാതിരുന്നു...
രണ്ടു മണിക്കൂറിന്‍..
ഒടുവില്‍ പരസ്പരം
വാളോങ്ങി ര്ണ്ടാളും
തല്ലിപ്പിരിഞ്ഞു...
------------------
---------------------------------------------
ആ കപ്പല്‍ച്ചേതത്തിന്‍---------------
സ്മാരകമയൊരു...-----------
പുതുജീവന്‍ മന്നില്‍----
മുളയിട്ടിരുന്നു....-----
--------------

പൈങ്കിളി കഥ











പൈങ്കിളി കഥകളും, നിലക്കാത്ത പരമ്പരകളും, പ്രണയ വർണ്ണങ്ങളിൽ ചാലിച്ച ചലച്ചിത്രങ്ങളും അവനെ ഒരു സ്വപ്നാടകനാക്കി.

സ്വപ്നം കണ്ടു കണ്ടു മടുത്തു.. ഇനിയെങ്കിലും ഇതൊക്കെ ഒന്നു യാഥർത്ഥ്യമായെങ്കിൽ എന്നയാൾ ആശിച്ചു...

പണ്ടു വായിച്ചുപേക്ഷിച്ച ബാലരമയും, ബാലഭൂമിയും തപ്പിയെടുത്ത്‌ അയാൾ അതിനു ഒരു ഉപായവും കണ്ടെത്തി....

വെള്ളമടിയും പുകവലിയും ഉപെക്ഷിചുകൊണ്ടുള്ള കൊടിയ തപസ്സിന്റെ ഒടുവിൽ...പഴയ എതോ ദേവത പ്രസാദിച്ചു.....വരുവും നൽകി...ആഗ്രഹ പൂർത്തീകരണത്തിനുള്ള വരം....

അങ്ങനെ ഒരു നാൾ വെള്ളിത്തിരയിൽ തൊഴിമാരൊത്തു ആടിപ്പാടി നടന്ന സുന്ദരിയായ കഥാപാത്രത്തെ അയാൾ പ്രേമിച്ചു ...കഥ... കാര്യമയി...സുന്ദരിയായ...നായികയും തോഴിമാരും എല്ലം യഥാർഥ്യമായി.. ആ സുന്ദരി അയാളുടെ...സ്വന്തമായി.. തിരക്കഥ പോലെ തന്നെ അവർ പാട്ടും പാടി പ്രണയിച്ചൂല്ലസിച്ചു....ഇടയ്ക്കിടെ...സംഘ നൃത്തക്കാരുടെയെല്ലാം കണ്ണുവെട്ടിച്ചു അയാൾ തന്റെ നായികയെ..ചുംബിച്ചു....രസിച്ചു..

അങ്ങനെ ഒരുനാൾ പാതവക്കിൽ സല്ലപിച്ചു നടന്ന ആ കമിതാക്കളുടെ..അരുകിൽ അപ്രതീക്ഷിതമായി ഒരു ജീപ്പ്‌ വന്നു നിന്നു...പ്രതീക്ഷിക്കത...അതിൽ നിന്നും...ചാടിയിറങ്ങിയ...മല്ലന്മാരയ... വില്ലന്മാർ..നായകനെ വളഞ്ഞിട്ടു..തല്ലി....
തന്റെ കാമുകിയുടെ സഹോദരന്മാരായ..ആ പരമ്പരയിലെ വില്ലൻ കഥാപാത്രങ്ങളാണു അവരെന്നു മനസ്സിലാക്കും മുൻപെ തന്നെ അയാളെ അവർ തല്ലിക്കൊന്നു കൊക്കയിലെറിഞ്ഞു...

തിരക്കഥാകൃത്തിന്റെ മനസറിയാനുള്ള വരം കൂടെ നേടാത്തതു പാവത്തിനു വിനയായി... പതിവുപൊലെ നമ്മുടെ നായിക അത്മഹത്യ ചെയ്തു പ്രതികാര ദാഹിയായ യക്ഷിയായി ഇന്നും അലഞ്ഞു തിരിയുന്നു....

സ്മരണകള്‍ ഉണരുമ്പോള്‍


കുഞ്ഞുനാള്‍ ഓലപ്പുരയില്‍
ചിരട്ടപാത്രമാക്കി
മണലരിയാല്‍ ഒരൂണുതീര്‍-
ത്തിലക്കറികള്‍ ചാലി-
ച്ചച്ഛനുമമ്മയും കളിക്കവെ
എന്‍ കുഞ്ഞു മനസ്സറിഞ്ഞില്ല
പ്രണയമെന്തെന്ന്...

പുസ്തക കെട്ടും തോളിലേന്തി
പാഠശാല തേടി
ഒപ്പം നടന്നപ്പോളുമറിഞ്ഞില്ല
ഞാന്‍ പ്രണയമെന്തെന്ന്
പിന്നെ കാലം കടന്നു..
കൗമാരം തൊട്ടനാള്‍ അറിഞ്ഞു
ഞാന്‍ പ്രണയമെന്തെന്നു.

ഇത്രനാള്‍ എന്‍ കൂടെ ഓടി നടന്നവള്‍‍..
ഒപ്പം ചിരിച്ചു കളിച്ചു നടന്നവള്‍
അവളെ ഒരു പുതു സൃഷ്ടിപോല്‍
നോക്കി നിന്നുപോയ്‌...ഞാന്‍.

വാക്കുകള്‍ വഴിമുട്ടി, നോട്ടങ്ങളായി...
ശാഠ്യവും കുസ്രുതിയും. സ്വപ്നങ്ങളായി..
അന്നിഷ്ടങ്ങളന്യോന്യം ചൊല്ലി നടന്നവര്‍
ഇന്നിഷ്ടം പറയാതെ കാത്തു വെച്ചു...

പിന്നെന്നോ, പറയാതെ പറഞ്ഞൊരാ
പ്രണയ സാഫല്യത്തില്‍,
ഹൃദ്യമായ്‌ ജീവിതം പങ്കുവെച്ചു...

*******************
സ്മരണകള്‍ ഉണരുമ്പോള്‍
തമ്മില്‍ പറഞ്ഞും..
കളിയാക്കിയും അവര്‍ പ്രണയിക്കുന്നു.
പല്ലു കൊഴിഞ്ഞൊരാ മോണകാട്ടി പാവം
അപ്പൂപ്പനൊന്നൊന്നായ്‌ ഒര്‍ത്തു ചൊന്നു,
കൂടെ വെറ്റില തല്ലിക്കൊണ്ടമ്മൂമ്മയും
പഴമകള്‍ കേട്ടു രസിച്ചിരുന്നു....


സുനാമി


മണ്ണില്‍ മനുഷ്യന്റെ ദ്രോഹം സഹിക്കാതെ
ഭൂമി ദേവി പിടഞ്ഞുലഞ്ഞു...
കടലമ്മ പേടിച്ച് കരയിലേക്കോടി,
കരയില്‍ തന്‍ മക്കളെ തേടി .....

!
!
!
!



ആ രാത്രി...


ഹൊ! ആ രാത്രി.....
അവളെ ഞന്‍ ഒരുപാട് വെദനിപ്പിച്ചുവൊ?!...
അവള്‍ക്ക് അതു ആദ്യത്തെ
അനുഭവമയിരുന്നല്ലൊ..
പാവം...അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍
അത്ര കഷ്ടപ്പെടുത്തില്ലാരുന്നു...
ആ രാത്രി അവള്‍ ഒരിക്കലും
മറക്കാത്ത രാത്രി....
ആവള്‍.........
എന്റെ അമ്മ
എന്നെ നൊന്തു പെറ്റ രാത്രി..
ഈ ഭൂമിയിലെ എന്റെ
ആദ്യത്തെ രാത്രി.....

വീണ്ടും വേണു ഗാനം



പാറക്കെട്ടുകള്‍ തീര്‍ത്ത മതില്‍കെട്ടില്‍
ഇരുന്നു ഞാനെന്റെ വേണുവൂതി.
ആദ്യാനുരാഗ വിരഹ നൊമ്പരം
അലിവിന്റെ രാഗത്തില്‍ ഇഴുകിയോഴുകി.

പച്ചില ചാര്ത്തിലൂടൂര്ന്നൂര്‍ന്നിറങ്ങും
സ്വച്ഛമാം തെളിനീരുരവകളും.
പൊന്മുളങ്കാട്ടിലെ പച്ചിലക്കൂട്ടിലെ
കുഞ്ഞാറ്റകുരുവിയും കുഞ്ഞുങ്ങളും,
വര്‍ണ ദലങ്ങളില്‍ മധുതേടി അലയും
സുവര്ണചിറകുള്ള ശലഭങ്ങളും
വ്രിന്ദവനത്തിലെ ഗോക്കളെപ്പോലെന്റെ
വേണു ഗാനം ശ്രവിച്ച്ചിരുന്നോ?!!!

കളകളം പാടി കല്‍ക്കൂട്ടങ്ങളെ ചുംബി-
ച്ചീറ്റതലപ്പില്‍ തലോടിയോഴുകുന്ന,
കാട്ടാറുമെന്നുടെ ശോകഗാനത്തില്‍്
അലിഞ്ഞിറ്റുനേരം ഒഴുകാതിരുന്നുവോ?!!

ജീവിത നൊമ്പര തടവിലിരുന്നു ഞാന്‍
അദ്യാനുരാഗത്തിന് ഗാനമൂതി,
സന്കല്പകളിയോടമേറി ഞാനെന്‍ മനോ-
രാണിയെത്തേടി ഒഴുകിടട്ടെ......
കണ്ടെതുവോളവും ജീവിതാവെണുവില്‍
നൊമ്പരഗാനം ഉത്തിര്ന്നിട്ടേ....

ഒരു പുഞ്ചിരി!


ഒരു പുഞ്ചിരി!
അതൊന്നും വിലമതിക്കുന്നില്ല. പക്ഷെ എന്തൊക്കെയോ നല്‍കുന്നു; നല്‍കുന്നവര്‍ക്കും, ലഭിക്കുന്നവര്ക്കും. അതിന്റെ ദൈര്‍ഖ്യം ഒരു നിമിഷമാണെങ്കിലും, ദീര്ഖകാലം മനസ്സിന് സുഖം തരുന്നു.

പുഞ്ചിരി ഭവനങ്ങളില്‍ അനന്ദം വിതറുന്നു. വ്യാപാരങ്ങളില്‍ പുരോഗതിയും, ഉന്മേഷവും നല്‍കുന്നു. വൈര്യത്തിനു ശമനവും, നിരാശര്‍ക്ക് പ്രത്യാശയും, ദുഖിതര്ക്ക് ആശ്വാസവും, പ്രശ്നങ്ങള്ക്ക് വിരാമവുമേകുന്നു.

പക്ഷെ ഒന്നോര്‍ക്കുക ഒരിക്കുലും വഞ്ചനക്കോ കച്ചവടത്തിനോ വേണ്ടിയ്ള്ളതാകരുത് പുഞ്ചിരി. നാം മറ്റൊരാള്‍ക്ക്‌ നേരെ പുഞ്ചിരിക്കാത്ത പക്ഷം അയാള്‍ അത് ആശിക്കയില്ല. പുഞ്ചിരി സൌഹൃദങ്ങളുടെ ഉറവിടമാണ് ....

ശ്രദ്ധിക്കുക.... എപ്പോഴും എവിടെയും എന്തിനും പുഞ്ചിരിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് ജോലിയാകും...വിവേകം മനുഷ്യര്‍ക്ക്‌ മാത്രം ഉള്ള ഗുണമാണ് അത് ഉപയോഗിക്കുക....

ഈ ഉപദേശം വായിച്ചു ദേഷ്യം വരുന്നുണ്ടെങ്കില്‍ ദയവായി ഒന്ന് പുഞ്ചിരിക്കൂ.. ഹങ്ങനെയല്ല ഹിങ്ങനെ...ഹ ഹ ഹ ...

ഒട്ടകം


മരുഭൂമിയില്‍ അലയുന്നവന്‍ ഒട്ടകം
വരണ്‍ടൊരാ നിലമത്രെ....
അവന്റെ ആവാസകേന്ദ്രം.
മരുഭൂമിയിലെ കപ്പല്‍ എന്നു
ലോകം അവനെ വിളിച്ചതു
പ്രതിസന്ധിയില്‍ തളരാത്ത
പ്രകൃതം കണ്ടാകണം.
വരള്‍ച്ചയോടവന് പരിഭവമില്ല,
പ്രക്രൃതി അതിനൊരു കൂനു കൊടുത്തു.
കൂനുണ്ടെങ്കിലും ആരും അതിനെ
കൂനനെന്നു വിളിച്ചില്ല...
ആ കൂനാണു അവനെ അവനാക്കിയതു..


കുറവുകള്‍ മനസ്സിലാക്കാം; മാറ്റാം,
മാറാത്ത കുറവുകള്‍ സ്വീകരിക്കാം.
കുറവുകള്‍ ഏണ്ണത്തില്‍ കൂടിയല്‍..
പ്പിന്നെ അതൊരു കറവേ അല്ലല്ലൊ..!!

വിപ്ലവം!... വിസ്മയം!...

കമ്മ്യൂണിസ്റ്റ്‌ വിപ്ലവം



കാലത്തിൻ അനിവാര്യതയിൽ...
കമ്മ്യൂണിസം വിപ്ലവമായി.
തൊഴിലാളിക്കാവേശമായ്‌
ചെങ്കൊടിയും ലൽസലാമും.
അവകാശം നേടിയെടുക്കാൻ
അടരാടി ധീര സഖാക്കൾ
അവർ രക്ത സാക്ഷികളായി,
നവ ലോക ശിൽപികളായി..
**************************
**************************
കമ്മ്യൂണിസ്റ്റ്‌ വിസ്മയം



കാലത്തിൻ കോലം മാറി
നേതാക്കൾ നിറവും മാറി
പ്പാർട്ടിയോ രക്തസാക്ഷ്യത്തിൻ
ഉൽപാദന കേന്ദ്രവുമായി....
നേതാക്കൾ വാക്കോതുമ്പോൾ
അണികളോ വാളോങ്ങുന്നു...
നേതാക്കൽക്കു പ്രസംഗിക്കനായ്‌
അണികളോ മരിക്കുന്നു...
ജന്മിത്വം തുടച്ചു നീക്കാൻ
ഒരു കാലത്തടരാടി..
ജന്മിയായ്‌ സ്വയം മാറി
ഇന്നാ പാർട്ടിയും നേതാക്കളും.
നീതിക്കായ്‌ ഉയർന്നീടും
ഒറ്റയാൻ ശബ്ദങ്ങളെ
പാർട്ടിതൻ ചട്ടക്കൂട്ടിൽ
പൂട്ടുന്ന നേതൃത്വവും.
ജനങ്ങൾ തിരഞ്ഞെടുത്തോർ
ജനങ്ങളെ മറന്നപ്പോൾ
ജനങ്ങൾ തിരസ്കരിച്ചാ,
ധാർഷ്‌ട്യത്തിൻ കോലങ്ങളെ.
സ്വാശ്രയ പ്രശ്നങ്ങളെ..
തർക്കിച്ചു വശളാക്കി,
ക്കല്ലേറും സമരങ്ങളും
നിലനിൽപിൻ വഴിയാക്കി.
കണ്ണൂരിൽ കോടികൾ വിതറി
'വിസമയം' തീർത്ത സഖാക്കൾ,
പാവങ്ങൾക്ക്‌ പഠിക്കാനെന്തെ
ഒരു വിദ്യാലയം തുടങ്ങുന്നില്ല?!!...

ചിന്തിക്കൂ....പ്രതികരിക്കൂ...

അറിവിന്‍ പടിവാതില്‍



തുറന്നാല്‍ ഒഴുകും പ്രവാഹം,
അടച്ചാലും നിലയ്ക്കാ പ്രവാഹം.
അറിവിലേക്കൊരു പടിവാതില്‍,
അര്ത്ഥിക്കറിവിന്‍ പാഥേയം.
ലോകത്തിനണയാ പ്രകാശം,
ആശയങ്ങള്‍്ക്ക് പാര്‍പ്പിടം.
വാക്കിന്കൂട്ടങ്ങള്‍ പ്രതീകം
അതിനു നാമം പുസ്തകം....

മഴയും പുഴയും



മഴ

മഴ വീണ്ടും തിമിർത്തു പെയ്തിടുന്നു...
നിറുത്താതെ ഇടിയും മുഴങ്ങിടുന്നു
അപ്പൂപ്പൻ മരിച്ച നാൾ മടക്കിവെച്ച
കയറ്റൂ കട്ടിൽ നിവർത്തിയിട്ടു...
കമ്പിളി കൊണ്ടു പുതച്ചു മൂടി...
മടിയോടെ ഞാനും ചുരുണ്ടുകൂടി..



പുഴ

മഴ വീണ്ടും തിമിർത്തു പെയ്തിടുന്നു...
നിറുത്താതെ ഇടിയും മുഴങ്ങിടുന്നു
മെല്ലിച്ച പുഴയൊ കൊഴുത്തിടുന്നു..
മടി മാറി വഴി മാറി ഒഴുകിടുന്നു..
മലവെള്ളപ്പാച്ചിൽ നിലവിളിയായ്‌..
മെല്ലെയെൻ കാതിലലച്ച നേരം...
മടിവിട്ടു ഞാനും ഉണർന്നുടനെ...
നിലവിളീച്ചോടിയെൻ കുടിലും പോയി...